തിരൂര്‍: താനൂർ അഴീക്കൽ ഭാഗത്തെ കടലിൽ നിന്ന് ലഭിച്ച വിഗ്രഹത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി താനൂർ CI ഇന്ന് സ്റ്റേഷനിൽ അറിയിച്ചു
മത്സ്യ ബന്ധനത്തിനിടെ വലയിൽ നാഗ വിഗ്രഗങ്ങൾ ലഭിച്ച സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചു,താനൂർ ഉണ്യാൽ അഴീക്കൽ ഭാഗത്ത് നിന്നാണ് തൊഴിലാളികൾക്ക് വിഗ്രഹങ്ങൾ ലഭിച്ചത്. താനൂരിൽ നിന്ന് കടലിൽ പോയ മത്സ്യ തൊഴിലാളികൾക്ക് ആണ് വിഗ്രഹം ലഭിച്ചത്,പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്ക്കൽ റസലിന്റെ വലയി ലാണ് വിഗ്രഹങ്ങൾ ഇന്നലെ ലഭിച്ചത്. അഞ്ച് കിലോഗ്രാമിലധികം തൂക്കംവരുന്ന പിച്ചളയിൽ തീർത്ത വിഗ്രഹങ്ങൾ താനൂർ പൊലീസിന് തൊഴിലാളികൾ കൈമാറിയിരുന്നു.