കാർത്തികപ്പള്ളി: "കോളിളക്കം സൃഷ്ടിച്ച കായംകുളം സിയാദ് വധക്കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ് സീന ഇന്ന് വിധിപറയും
"കോളിളക്കം സൃഷ്ടിച്ച കായംകുളം സിയാദ് വധക്കേസിൽ മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി എസ്.എസ് സീന ഇന്ന് വിധിപറയും. സി.പി.എം പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ ക്വട്ടേഷൻ സംഘം കുത്തിക്കൊലപ്പെടുത്തിയത് 2020 ഓഗസ്റ്റ് 18ന് രാത്രി 10നാണ്. കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കായംകുളം എം.എസ്.എം സ്‌കൂളിന് സമീപം വെച്ച് ഒന്നും രണ്ടും പ്രതികളായ മുജീബ് റഹ്‌മാൻ എന്ന വെറ്റമുജീബ്, ഷെഫീക്ക് എന്നിവർ ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്