ഒറ്റപ്പാലം: മീറ്റ്ന തടയണയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം തടയാൻ ജല അതോറിറ്റി സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചു
ഷട്ടറുകൾ അഴിച്ചുമാറ്റി തടയണ തുറന്നു വിട്ടതോടെ ജലനിരപ്പ് പകുതിയായി കുറഞ്ഞ തടയണ പ്രദേശത്താണ് ജല അതോറിറ്റി സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചത്. ഇതിന് പുറമേ തടയണയ്ക്ക് മുകളിലേക്ക് പ്രവേശനം വിലക്കി. ഇരു വശങ്ങളിലും സുരക്ഷാവേലി സ്ഥാപിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുമാണു ജല അതോറിറ്റിയുടെ തീരുമാനം. ആവശ്യത്തിനു ലൈറ്റുകളും സ്ഥാപിക്കും. രാത്രികാലങ്ങളിലെ സുരക്ഷാ ജീവനക്കാരൻ ചുമതലയേറ്റു കഴിഞ്ഞു. മറ്റു ക്രമീകരണങ്ങൾ ഉടൻ നടപ്പാക്കും. കഴിഞ്ഞ ദിവസങ്ങളിലാണു 2 ഷട്ടറുകൾ തുറക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.