Public App Logo
Profile Picture

Prime News Kerala

@onlinepandalam
613Followers
0Following
എംസി റോഡിൽ പന്തളത്ത് SNDP യൂണിയൻ ഓഫീസിന് സമീപം വാഹനാപകടം; ബൈക്ക് യാത്രികൻ മരിച്ചു..കൊട്ടാരക്കരക്ക് പോയ വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മുന്നേ പോയ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഇലക്ടിക്ക് പോസ്‌റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലും ലോറി ഇടിച്ചു

എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു

അടൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തി

വൈകിട്ട് 4 മണിക്ക് ആണ് അപകടം
പന്തളത്ത് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്നും വാഴക്കുലകൾ പോലീസും അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും ചേർന്നു മാറ്റുന്നു...
ചരക്കുലോറി ബൈക്കിന്റെപിന്നിലും കാറുകൾക്ക് പിന്നിലുമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊട്ടാരക്കര മാറനാട് തെക്ക് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോന്റെയും ലാലിയുടെയും മകൻ പ്രത്യാശ് കുഞ്ഞുമോനാ(28)ണ് മരിച്ചത്.
ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇടമൺ സെന്ററിലെ പാസ്റ്ററാണ്. ചൊവ്വാഴ്ച വൈകിട്ട് നാലിന് എം.സി. റോഡിൽ പന്തളം തോന്നല്ലൂർ എസ്.എൻ.ഡി.പി. യോഗം യൂണിയൻ മന്ദിരത്തിന് സമീപമാണ് അപകടം. മാനന്തവാടിയിൽ നിന്നും ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോവുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡരികിൽ പാർക്കുചെയ്തിരുന്ന കാറുകൾക്ക് പിന്നിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രത്യാശിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഭയുടെ ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സിയോൺ ചർച്ച് ആസ്ഥാനത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രത്യാശ്.
കാറുകളിൽ ഇടിച്ചശേഷം വൈദ്യുതി തൂണിലും ഇടിച്ച ശേഷമാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയിൽ നിന്ന് ഡ്രൈവർ സന്തോഷിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. സന്തോഷിന് കാര്യമായ പരിക്കില്ല. നിർത്തിയിട്ടിരുന്ന കാറുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചെങ്ങന്നൂർ മൂലയുഴത്തിൽ രതീഷ്, ജെ.വി. മെറ്റൽസ് ഉടമ തുമ്പമൺ ആമ്പല്ലൂർ സന്തോഷ് കോശി എന്നിവരുടെ കാറാണ് ഇടിയിൽ തകർന്നത്. റോഡിന്റെ നടുഭാഗത്തേക്ക് ലോറി വീണ് കിടന്നതിനാൽ ഗതാഗത തടസവുമുണ്ടായി. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് ലോറി റോഡിനരികിലേക്ക് മാറ്റിയത്.
കൃപയാണ് മരിച്ച പ്രത്യാശിന്റെ സഹോദരി.
കൊട്ടാരക്കരയിലെ ടിപ്പർ അപകടം; MVD ക്ക് നേരെ നാട്ടുകാർ|PRIME NEWS KERALA <nis:link nis:type=tag nis:id=accidentnews nis:value=accidentnews nis:enabled=true nis:link/> <nis:link nis:type=tag nis:id=accident nis:value=accident nis:enabled=true nis:link/> <nis:link nis:type=tag nis:id=kottarakkara nis:value=kottarakkara nis:enabled=true nis:link/> <nis:link nis:type=tag nis:id=mvd nis:value=mvd nis:enabled=true nis:link/>
Video 4
MVD ക്ക്  പുകയാ പ്രശ്‍നം  ടയറല്ലാ ;3 പേരുടെ ജീവനെടുത്ത ടിപ്പറിന്റെ അവസ്ഥ |PRIME NEWS KERALA <nis:link nis:type=tag nis:id=accidentnews nis:value=accidentnews nis:enabled=true nis:link/>
ആ കുട്ടികളെ കൊണ്ട് ഞാൻ ഓടിയതാൽ അവരുടെ ജീവൻ രക്ഷിക്കാൻ പറ്റി. കൊട്ടാരക്കരയിൽ ടിപ്പർ അപകടത്തിൽ ജീവൻരക്ഷിച്ച  അഞ്ജലി |PRIME NEWS KERALA
ഓപ്പറേഷൻ തൂഫാൻ🔥

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം ഞങ്ങളെ അറിയിക്കൂ.

(വാട്സ്ആപ്പ് നമ്പർ) 
9995966666 

(വിളിച്ച് അറിയിക്കാം)
9497979794 
9497927797 
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
പലർക്കും സാമൂഹ്യമാധ്യമങ്ങളിൽ സ്മാരകം എന്ന് കേൾക്കുമ്പോൾ പ്രതിമ എന്ന രീതിയിലാണ് ഓർമ്മവരുന്നത് |PRIME NEWS KERALA  <nis:link nis:type=tag nis:id=rameshpisharody nis:value=rameshpisharody nis:enabled=true nis:link/> <nis:link nis:type=tag nis:id=mla nis:value=MLA nis:enabled=true nis:link/> <nis:link nis:type=tag nis:id=salimkumar nis:value=salimkumar nis:enabled=true nis:link/>
പത്തനംതിട്ട തണ്ണിത്തോട്ടിൽ കാട്ടാന കിണറ്റിൽ വീണു|PRIME NEWS KERALA
കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം|PRIME NEWS KERALA
കോന്നിയിൽ കിണറ്റിൽ വീണ കുട്ടിയാന ഹാപ്പിയാണ്! കിണറ്റില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത് ഇങ്ങനെ|PRIME NEWS KERALA
ഓമല്ലൂരിൽ പ്രാർത്ഥനയ്ക്ക് എത്തിയവരെ തടഞ്ഞെന്ന ആരോപണത്തിൽ പ്രതികരണവുമായി ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരതി |PRIME NEWS KERALA
പ്രതിഷേധക്കാരും വിശ്വാസികളും തമ്മിൽ തർക്കം |PRIME NEWS KERALA
ഇല്ലിക്കൽകല്ലിൽ കയറി യുവാക്കളുടെ സാഹസികത|PRIME NEWS KERALA
പകർച്ചവ്യാധികൾക്കെതിരെ ഡ്രൈഡേ ;കെ മുരളീധരൻ |PRIME NEWS KERALA
യോ​ഗയ്ക്ക് ജാതിയോ മതമോ വിവേചനങ്ങളോ ഇല്ല ;കെ മുരളീധരൻ |PRIME NEWS KERALA  <nis:link nis:type=tag nis:id=kmuralidharan nis:value=kmuralidharan nis:enabled=true nis:link/> <nis:link nis:type=tag nis:id=yoga nis:value=yoga nis:enabled=true nis:link/> <nis:link nis:type=tag nis:id=yogaday nis:value=yogaday nis:enabled=true nis:link/> <nis:link nis:type=tag nis:id=yogalife nis:value=yogalife nis:enabled=true nis:link/>
ഗവിയിൽ മേനകക്ക് പറ്റിയത് ഇനി ആർക്കും ഉണ്ടാകരുത് ...|PRIME NEWS KERALA
രാജ്യത്തെ ആദ്യത്തെ യോഗ ഗ്രാമമായ കുന്നന്താനം ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗ അഭ്യാസ പ്രകടനം |PRIME NEWS KERALA <nis:link nis:type=tag nis:id=yoga nis:value=yoga nis:enabled=true nis:link/> <nis:link nis:type=tag nis:id=yogapractices nis:value=yogapractices nis:enabled=true nis:link/> <nis:link nis:type=tag nis:id=yogaday nis:value=yogaday nis:enabled=true nis:link/> <nis:link nis:type=tag nis:id=yogalife nis:value=yogalife nis:enabled=true nis:link/>
കറ്റാനം പാറകുരിശ് ജംഗ്ഷനിൽ ഓട്ടോ ഇടിച്ച് മറിച്ച കാർ നിർത്താതെ പോയി  |PRIME NEWS KERALA
ഞങ്ങൾക്ക് ആരാധിക്കണം ; പ്രതിഷേധിച്ച്  വിശ്വാസികൾ |PRIME NEWS KERALA
വായനാദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു|PRIME NEWS KERALA
കോട്ടയം വാകത്താനത്ത് ക്ഷേത്രത്തിനുള്ളിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി |PRIME NEWS KERALA
'ദൃശ്യം' മോഡല്‍ കല്ലറ വിസ്മയം; പോലീസിനെ കുഴക്കി വാണിയപ്പാറയിലെ രഹസ്യ മൃതദേഹം; പായയില്‍ പൊതിഞ്ഞ ആ അജ്ഞാതന്‍ ആര്?

ഇരിട്ടി (കണ്ണൂര്‍): കല്ലറയ്ക്കുള്ളിലെ മൃതദേഹം മാറ്റി പോലീസിന്റെ അന്വേഷണക്കണ്ണുകളെ വെട്ടിക്കുന്നത് നമ്മള്‍ കണ്ടത് 'ദൃശ്യം 2' എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലാണ്. എന്നാല്‍, സിനിമയെപ്പോലും വെല്ലുന്ന അത്യന്തം ദുരൂഹവും നാടകീയവുമായ ഒരു 'കല്ലറ വിസ്മയം' ഇപ്പോള്‍ കണ്ണൂരിലെ ഇരിട്ടിക്ക് സമീപം പോലീസിനെ വട്ടംകറക്കുകയാണ്. അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറയ്ക്കുള്ളില്‍, ക്രൈസ്തവ ആചാരങ്ങള്‍ക്ക് വിരുദ്ധമായി പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കരിക്കോട്ടക്കരി പോലീസിന് വരുംദിവസങ്ങളില്‍ വലിയ തലവേദനയാകുമെന്ന് ഉറപ്പായി.

കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ 13) മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ് കരിക്കോട്ടക്കരി പോലീസിനെയും പള്ളി അധികൃതരെയും ഒരുപോലെ ഞെട്ടിച്ച ആ കാഴ്ച കണ്ടത്. പെട്ടിയില്‍ അടക്കം ചെയ്ത സാധാരണ മൃതദേഹത്തിന് പുറമെ, ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു ശരീരം കൂടി കല്ലറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതോടെ പള്ളി അധികൃതര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പോലീസ് താല്കാലികമായി കല്ലറ വീണ്ടും അടച്ച് സെമിത്തേരി പൂട്ടിയിരിക്കുകയാണ്.

മാറിയ നമ്പറുകളും മരണ രജിസ്റ്ററും; അന്വേഷണം സങ്കീര്‍ണ്ണം

പള്ളിയിലെ 38-ാം നമ്പര്‍ കല്ലറയിലാണ് ഈ ദുരൂഹ മൃതദേഹം കണ്ടെത്തിയത്. സാധാരണഗതിയില്‍ ക്രൈസ്തവ ആചാരപ്രകാരം മൃതദേഹങ്ങള്‍ പായയില്‍ പൊതിഞ്ഞ് കല്ലറകളില്‍ അടക്കം ചെയ്യാറില്ല. ഈ ഒരു അസ്വാഭാവികത തന്നെയാണ് ഇതൊരു കൊലപാതകമോ അല്ലെങ്കില്‍ തെളിവ് നശിപ്പിക്കാനായി ആരെങ്കിലും രഹസ്യമായി തള്ളിയതോ ആകാം എന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍, അന്വേഷണം അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കുടുംബ കല്ലറ ഇല്ലാത്ത ഈ പള്ളിയില്‍ 2019-ല്‍ സെമിത്തേരി നവീകരിച്ചിരുന്നു. നവീകരണത്തിന് ശേഷം കല്ലറകള്‍ക്ക് പുതിയ ക്രമനമ്പറുകളാണ് നല്‍കിയത്. പഴയ നമ്പറുകളില്‍ പലതിനും മാറ്റം സംഭവിച്ചതോടെ കല്ലറകളുടെ നമ്പറുകളെച്ചൊല്ലി വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതോടെ പള്ളിയിലെ രജിസ്റ്റര്‍ പ്രകാരം ഈ കല്ലറയില്‍ കൃത്യമായി ആരെയാണ് അടക്കിയതെന്ന് കണ്ടെത്താന്‍ പോലീസിന് കടുത്ത തടസ്സങ്ങള്‍ നേരിടുന്നുണ്ട്.

93 കുടുംബങ്ങളിലേക്ക് അന്വേഷണം; പോലീസ് സാന്നിധ്യത്തില്‍ പരിശോധന

സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി ഫാ. ജില്‍ബെര്‍ട്ട് കൊന്നയില്‍ തിരിച്ചെത്തിയതോടെ പള്ളിയിലെ മരണ രജിസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇടവക സെമിത്തേരിയില്‍ ഇതുവരെ അടക്കം ചെയ്ത 93 പേരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്താനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി കരിക്കോട്ടക്കരി എസ്.എച്ച്.ഓ: ആര്‍.എന്‍. പ്രശാന്ത്, എസ്.ഐ: എം.ജെ. ബെന്നി എന്നിവര്‍ കഴിഞ്ഞദിവസം പള്ളിയിലെത്തി. ഈ കല്ലറയില്‍ തങ്ങളുടെ ബന്ധുക്കളാകാം അടക്കപ്പെട്ടിട്ടുള്ളത് എന്ന് സംശയം പ്രകടിപ്പിച്ച ചില കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തില്‍ സെമിത്തേരിയില്‍ എത്തിച്ചു പരിശോധന നടത്തി. എന്നാല്‍, 38-ാം നമ്പര്‍ കല്ലറയില്‍ ഉള്ളത് ഇവരുടെ ബന്ധുക്കളുടെ മൃതദേഹമല്ല എന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

യഥാര്‍ത്ഥ്യം പുറത്തുവരണമെന്ന് ഇടവക വികാരി

കല്ലറ തുറന്നപ്പോള്‍ അസ്വാഭാവികത കണ്ടയുടന്‍ തന്നെ ഉത്തരവാദിത്തത്തോടെ പോലീസിനെ വിവരമറിയിച്ചിരുന്നതായി ഇടവക വികാരി ഫാ. ജില്‍ബെര്‍ട്ട് കൊന്നയില്‍ പറഞ്ഞു. ജൂണ്‍ 13-ന് പുതിയൊരു സംസ്‌കാരത്തിനായി കല്ലറ തുറക്കുമ്പോള്‍ പള്ളി ജീവനക്കാരും ബന്ധുക്കളുമടക്കം ആറുപേര്‍ സ്ഥലത്തുണ്ടായിരുന്നു. സംശയകരമായ രീതിയില്‍ മറ്റൊരു ശരീരം കണ്ടയുടന്‍ കല്ലറ സ്ലാബിട്ട് മൂടുകയും, മൃതദേഹം മറ്റൊരു കല്ലറയിലേക്ക് മാറ്റുകയുമാണുണ്ടായത്. തുടര്‍ന്ന് അതിരൂപതയെയും പൊലീസിനെയും വിവരമറിയിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരണ രജിസ്റ്ററുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായി ഒത്തുനോക്കിയ ശേഷം ലഭ്യമാകുന്ന വസ്തുതകളെ അടിസ്ഥാനമാക്കി ഔദ്യോഗികമായി കേസ് രജിസ്റ്റര്‍ ചെയ്ത് വിപുലമായ അന്വേഷണം നടത്താനാണ് കരിക്കോട്ടക്കരി പോലീസിന്റെ തീരുമാനം. സിനിമാക്കഥകളെ വെല്ലുന്ന ഈ കല്ലറ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോലീസിന് ശാസ്ത്രീയ പരിശോധനകളടക്കം വലിയ രീതിയിലുള്ള അന്വേഷണ വഴികളിലേക്ക് കടക്കേണ്ടി വരും.
റാന്നിയിൽ വിറക് കയറ്റിയ ലോറിയിൽ തീപിടുത്തം ;ഫയർഫോഴ്സ് എത്തി തീയണച്ചു  |PRIME NEWS KERALA