Public App Logo
Profile Picture

Prime News Kerala

@onlinepandalam
664Followers
0Following
വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ|PRIME NEWS KERALA
അടൂർ ജനറൽ ആശുപത്രിയിൽ ഇനി ഫൊറൻസിക് സർജനും; സെപ്റ്റംബർ 20 മുതൽ സേവനം പൂർണം|PRIME NEWS KERALA
പന്തളം മങ്ങാരം ചുടലക്ക് സമീപത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി....
റിപ്പോർട്ടർ ടി.വി നടപടിയിൽ പ്രതിഷേധം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെ.ജെ.യു|PRIME NEWS KERALA
റിപ്പോർട്ട് ടിവിയുടെ ഓഫീസിൽ നടന്ന പോലീസ് പരിശോധനയെക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ചോദ്യം ചോദിച്ചപ്പോൾ അദ്ദേഹത്തിൻറെ അഭിപ്രായം
10 വർഷത്തെ പ്രണയത്തിന് വിവാഹസാക്ഷ്യം..അഹാന നിമിഷ് വിവാഹിതരായി|PRIME NEWS KERALA
വരുന്ന വരവുകണ്ടാൻ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളും മേടിച്ചോണ്ട് വരുന്ന പോലെയാണ്.മാവേലിക്കര കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് പച്ചക്കറി കട കുത്തിത്തുറന്ന് 35,000 രൂപ മോഷ്ടിച്ച കേസൽ മാവേലിക്കര പോലീസ് പിടിച്ചുകൊണ്ടുവരുന്ന സീനാണ്.തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷെഫീക്കിനെയാണ് തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.<nis:link nis:type=tag nis:id=mavelikkara nis:value=mavelikkara nis:enabled=true nis:link/> <nis:link nis:type=tag nis:id=theft nis:value=theft nis:enabled=true nis:link/>
വൈദ്യുതി പ്രതിസന്ധി രൂക്ഷം; സുപ്രീം കോടതിയെ സമീപിച്ച് കേരള സർക്കാർ|PRIME NEWS KERALA
വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു
 
  കാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.
        എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ XL 1374 - ൽ ലോറൻസ് ജോസഫ് കൊറേയാ യുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്.
         കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള ,  ഹരിപ്പാട് ,  എറണാകുളം സൗത്ത് ,  പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത്  തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
       മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ മലയാലപ്പുഴ സ്വദേശിയായ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. 
       കേസ് രജിസ്റ്റർ ചെയ്തതായും മലയാലപ്പുഴ പോലീസ് തന്നെ അന്വേഷിക്കുന്നതായും അറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പോലീസ് എറണാകുളത്ത് ഇയാളുടെ സാന്നിധ്യം മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ്  ചെയ്തു.
      മലയാലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ (SHO) ഷാൻ NS, SCPO  ഡിക്രൂസ് , CPO മാരായ ശ്രീജിത്ത്പ്രകാശ് , ഗോപകുമാർ  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
'അച്ഛന്റെ പ്രണയങ്ങൾ വേദനിപ്പിച്ചില്ല” തിലകന്റെ രണ്ട് വിവാഹങ്ങളെക്കുറിച്ച് ഷോബി തിലകൻ തുറന്നുപറയുന്നു|PRIME NEWS KERALA
അമേരിക്കൻ യാത്ര സർക്കാർ ചെലവിലല്ല; പണം സംഘാടകർ വഹിച്ചെന്ന് രമേശ് ചെന്നിത്തല”|PRIME NEWS KERALA
മദ്യപിച്ച് ബൈക്കോടിച്ച് ആംബുലൻസിൽ ഇടിച്ചു; തണ്ണിത്തോട് സി.പി.ഒ പിടിയിൽ |PRIME NEWS KERALA
അഫ്ഗാനിൽ അറസ്റ്റിലായോ? അരുണിമയുടെ പുതിയ വെളിപ്പെടുത്തൽ|PRIME NEWS KERALA
മാസപ്പടിയിൽ വൻ ട്വിസ്റ്റ്! റിയാസിനും പങ്കെന്ന് ED|PRIME NEWS KERALA
ലൈസൻസ് എടുക്കാൻ ഇനി ഡ്രൈവിങ് മാത്രം പോരാ! വീഡിയോ ഗെയിം മാതൃകയിൽ ‘ഹസാർഡ് ടെസ്റ്റ്’ കൂടി!|PRIME NEWS KERALA
കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ നിർണായക നീക്കവുമായി മെറ്റ|PRIME NEWS KERALA
നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് റിമാൻഡിൽ

         നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി മാറ്റുകയും മറ്റു പലർക്കും അയച്ചുകൊടുക്കുകയും ചെയ്ത കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ അങ്ങാടി വില്ലേജിൽ വരവൂർ എന്ന സ്ഥലത്ത് ചെറുതോട്ടുങ്കൽ വീട്ടിൽ മാത്തുക്കുട്ടി എന്നയാളുടെ മകൻ അനൂപ് CM (31) നെ ആണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്.
           സമൂഹ മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും നഗ്ന വീഡിയോകളും ആക്കി മാറ്റുകയും സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്തത്. 
           റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ സെപ്റ്റംബർ അഞ്ചിന് ഇയാൾക്കെതിരെ റാന്നി പോലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. 
          തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ആക്കി സൂക്ഷിച്ചിരിക്കുന്നതും മറ്റു പലർക്കും അയച്ചു കൊടുത്തിരിക്കുന്നതായും പോലീസിന് വിവരം ലഭിച്ചു. മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ,  I T ആക്റ്റിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 
     തുടർന്ന് നടത്തിയ അന്വേഷണത്തിൽ റാന്നിയിലെ പോലീസ് സംഘം എറണാകുളത്തു നിന്നും  പ്രതിയെ പിടികൂടുകയും മോർഫ് ചെയ്ത ചിത്രങ്ങൾ അടങ്ങിയ മൊബൈൽ ഫോണും എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും  ഉൾപ്പെടെ ഇയാളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. 
             റാന്നി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിബി ,CPO മാരായ പ്രദീപ്‌ പി പ്രസാദ് , ശൈലേന്ദ്ര ബാബു , സുബിൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
മദ്യപിച്ച് വാഹനം ഓടിച്ച കോൺഗ്രസ്‌ പ്രവർത്തകൻ, പിടിയിലായതോടെ പോലീസിനു നേരെ കയ്യേറ്റ ശ്രമവും അസഭ്യവർഷവും. കോട്ടയം പള്ളിക്കത്തോട് മുക്കാലി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പോലീസിനെ അസഭ്യം പറയുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ പിടിച്ച് തള്ളുകയും ചെയ്‌തെന്ന് എഫ് ഐ അർ. അറസ്റ്റ് ചെയ്ത് പ്രതിയെ റിമാൻഡ് ചെയ്തു
യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാലുപ്രതികൾക്ക് ശിക്ഷ വിധിച്ചു.
കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ  കുവൈറ്റിൽ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് തുടർച്ചയായി ബലാൽസംഗം ചെയ്ത കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി.

 എമിഗ്രേഷൻ നിയമപ്രകാരം വിദേശത്ത് നിയമനം  നടത്താൻ അംഗീകാരം ഇല്ലാത്ത  പ്രതികൾ യുവതിയെ കുവൈറ്റിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച്  ചതിച്ച് പണം കൈപ്പറ്റുകയും ഇവരെകുവൈറ്റിൽ എത്തിച്ച ശേഷം ജോലി നൽകാതെയും പുറത്തുവിടാതെ ഒരു മുറിയിൽ പൂട്ടിയിട്ട് നിരവധി തവണ ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുകയായിരുന്നു. 2013 ൽ ആണ് പ്രതികൾ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിൽ എത്തിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും വീണ്ടും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 2014 ൽ ആണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

           യുവതിക്ക് ജോലി വാഗ്ദാനം ചെയ്യാൻ ഇടനില നിന്ന ഒന്നാംപ്രതി  കുരമ്പാല വില്ലേജിൽ പറന്തൽ പി ഓ യിൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി  (57),  രണ്ടാം പ്രതിയായ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ എന്ന സ്ഥലത്ത് താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72),  മൂന്നാം പ്രതി  എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ചൂണ്ടി വില്ലേജിൽ നോച്ചിമാ കൊമ്പാറ എന്ന സ്ഥലത്ത് മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് എന്ന് വിളിക്കുന്ന ബിജുമോൻ (55) ,  നാലാം പ്രതി  തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ ഞാലികണ്ടം എന്ന സ്ഥലത്ത് താഴത്ത്  ഉപ്പൻകര വീട്ടിൽ സതീഷ് കുമാർ (40) എന്നിവരെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് T മഞ്ജിത്ത് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും എമിഗ്രേഷൻ വകുപ്പ് പ്രകാരവും കുറ്റക്കാർ എന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

        ഒന്നാം പ്രതിക്ക് മൂന്നുമാസവും ആയിരം രൂപ പിഴയും  ശിക്ഷ വിധിച്ചു. രണ്ടാം പ്രതിക്ക് ആറു വർഷവും മൂന്നുമാസവും തടവും 53,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മൂന്നാം പ്രതിക്ക് 37 വർഷവും 9 മാസവും തടവും 3,03,000 രൂപ പിഴയും വിധിച്ചു. നാലാം പ്രതിക്ക് നാലുവർഷം തടവും  25000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.

         അന്നത്തെ അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സുനിൽകുമാർ.  ജി എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ 2022 ൽ അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പ്രജീഷ് ടി ഡി ആണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണ സമയത്ത് പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നു. അടൂർ സ്റ്റേഷനിലെ ASI ഹരികൃഷ്ണൻ, CPO മനോജ്‌ എന്നിവരാണ് എല്ലാ സാക്ഷികളെയും കോടതിയിൽ ഹാജരാകുന്നതിനും വിചാരണ നടപടികൾ വിജയകരമായി പൂർത്തിയാക്കുന്നതിനും സഹായിച്ചത്.

     പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 33 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ASI ദീപാകുമാരി ഏകോപിച്ചു.
MVD അഴിമതി: വിജിലൻസ് റിപ്പോർട്ട് അട്ടിമറിക്കാൻ നീക്കം; തടഞ്ഞ് ഗതാഗത സെക്രട്ടറി |PRIME NEWS KERALA
KSEB AI ഡാൻസ് വീഡിയോയ്ക്ക് മെറ്റയുടെ പൂട്ട് |PRIME NEWS KERALA
മലയാള സിനിമയിലെ അഭിനയ പ്രതിഭയായ ഉർവശിക്ക് അഭിനന്ദനവുമായി നടനും സംവിധായകനുമായ മൻഷാദ് |PRIME NEWS KERALA
Video 22
ആസൂത്രണ ബോർഡ് നിയമന തട്ടിപ്പ്; ഇന്ന് നിർണായക പി.എസ്.സി യോഗം |PRIME NEWS KERALA
തടവുകാർക്ക് മട്ടനും മീനും വേണ്ട! ജയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ശുപാർശ. ഇതിലൂടെ സർക്കാരിന് പ്രതീക്ഷിക്കുന്നത് കോടികളുടെ ലാഭം |PRIME NEWS KERALA