Public App Logo
Profile Picture

Vishnu Raj

@pandalamnews
22015Followers
4Following
Video 0
പത്തനംതിട്ട ജില്ലാ പോലീസിന് അഭിമാനം; 'രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ ഒരാളായി R ആനന്ദ് IPS'

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉം.
ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റ് ആണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്.
 ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് ഈയാഴ്ച ഇന്ത്യയിലെ 100 മികച്ച പോലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കി. അവരുടെ നേതൃത്വ പാടവം ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അതാത് അധികാരപരിധികളിൽ പൊതുജനവിശ്വാസം ശക്തിപ്പെടുത്തുന്നതിനും ഗണ്യമായ സംഭാവന നൽകിയ പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി പരിഗണിച്ചത്. 
             കേരളത്തിൽനിന്ന് മൂന്ന് ജില്ലാ പോലീസ് മേധാവിമാരാണ് ഈ ബഹുമതിക്ക് അർഹരായത്. പത്തനംതിട്ട ജില്ല പോലീസ് മേധാവി R ആനന്ദ് IPS , കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു IPS , കാസർഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഢി IPS എന്നിവരാണ്  കേരളത്തിൽ നിന്ന് ഈ പട്ടികയിൽ ഇടം പിടിച്ചത്. 
       
               2016 ബാച്ച് കേരള കേഡർ  IPS ഉദ്യോഗസ്ഥനായ R ആനന്ദ് IPS , പോലീസ് സംവിധാനങ്ങളിൽ വളരെയധികം പുരോഗമനപരമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ജില്ലാ പോലീസ് മേധാവിയാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ ആകമാനവും , പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിലും കൊണ്ടുവന്ന നവീകരണ പ്രവർത്തനങ്ങൾക്കും , ഓഫീസ് പരിസ്ഥിതി സൗഹൃദമായി നിലനിർത്തൽ  , പൊതു ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിൽ ഓഫീസ് സംവിധാനങ്ങളെ പരിഷ്കരിക്കൽ മുതലായ പ്രവർത്തനങ്ങൾക്ക്  നാല് ISO അംഗീകാരങ്ങൾ ഓഗസ്റ്റ് മാസത്തിൽ ലഭിക്കുകയുണ്ടായി. ബഹു : കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നാല് ISO സർട്ടിഫിക്കറ്റുകൾ ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. 
              ഇത്തരത്തിൽ നാല് അംഗീകാരങ്ങൾ ലഭിക്കുന്ന  രാജ്യത്തെ ആദ്യ പോലീസ് ഓഫീസും  ISO   അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യത്തെ SP ഓഫീസുമാണ് പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസ്. 
              R ആനന്ദ് IPS പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുൻപ് പാലക്കാട് , വയനാട് ജില്ലകളുടെ പോലീസ് മേധാവിയായും , KAP രണ്ടാം ബറ്റാലിയന്റെ കമാണ്ടന്റ് ആയും ചുമതല വഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ആയിരുന്ന സമയത്ത് ജില്ലാ പോലീസ് ഓഫീസിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി പാലക്കാട് ജില്ലാ പോലീസ് ഓഫീസിനും  ISO അംഗീകാരം നേടിയെടുക്കാൻ സാധിച്ചു. തുടർന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ VIP സെക്യൂരിറ്റി ചുമതലയുള്ള SP ആയും , കൂടാതെ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ AIG ആയും സേവനമനുഷ്ഠിച്ചു. 
 
           വിശിഷ്ട സേവനത്തിനും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലെ മികവിനുമായി മൂന്ന് തവണ സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്ക് അർഹനായിട്ടുണ്ട്. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 'എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ' മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
 മറ്റ് ജില്ലാ പോലീസ് മേധാവികളിൽ നിന്ന് വിഭിന്നമായി ജില്ലാ പോലീസ് ഓഫീസിൽ പരാതിക്കാരായിയെത്തുന്ന അംഗപരിമിതരും പ്രായം ചെന്നവരും ആയ ആളുകളുടെ മുന്നിലേക്ക് ചെന്ന് പരാതി സ്വീകരിക്കുന്നതും , അപ്പോൾ തന്നെ അതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും ഇദ്ദേഹത്തിന്റെ രീതിയാണ്. വലിപ്പച്ചെറുപ്പം ഇല്ലാതെ ഏവരെയും തുല്യരായി കാണണമെന്ന ഈ സന്ദേശം ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും പിന്തുടരണം എന്ന് അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ കാണിച്ചു തരുന്നു.

               വികസിതവും സമ്പന്നവുമായ ഒരു സമൂഹത്തിനെ നിർവചിക്കുന്ന സവിശേഷതകളിൽ ഒന്ന് നിയമവാഴ്ചയിൽ പൗരന്മാർക്കുള്ള സുരക്ഷയും വിശ്വാസവുമാണ്. ആളുകൾക്ക് സുരക്ഷിതത്വം തോന്നുമ്പോൾ, വിദ്യാഭ്യാസം, ബിസിനസ്സ്, വ്യവസായം, നിക്ഷേപം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ അഭിവൃദ്ധി പ്രാപിക്കും. അതിനാൽ ഏതൊരു സംസ്ഥാനത്തിന്റെയും ജില്ലയുടെയും മൊത്തത്തിലുള്ള വികസനത്തിന് ഫലപ്രദമായ നിയമവും ക്രമസമാധാനവും ഒരു പ്രധാന അടിത്തറയാണ്.

ജില്ലകളുടെയും പ്രധാന പോലീസ് യൂണിറ്റുകളുടെയും ഉത്തരവാദിത്തമുള്ള പോലീസ് മേധാവികൾ - എസ്പിമാർ, എസ്എസ്പിമാർ, ഡിസിപിമാർ, പോലീസ് കമ്മീഷണർമാർ അല്ലെങ്കിൽ തത്തുല്യ ഉദ്യോഗസ്ഥർ എന്നീ പദവികൾ അലങ്കരിക്കുന്നവർ ക്രമസമാധാനം നിലനിർത്തുന്നതിലും, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലും, സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിലും, സൈബർ, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിലും, ഗതാഗതം നിയന്ത്രിക്കുന്നതിലും, അടിയന്തരാവസ്ഥകളിലും പ്രതിസന്ധികളിലും വേഗത്തിലും ഫലപ്രദവുമായ നേതൃത്വം നൽകുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് കൊണ്ട് മാത്രം ഫലപ്രദമായ ഒരു പോലീസ് മേധാവിയെ നിർവചിക്കാനാവില്ല. പോലീസും പൊതുജനങ്ങളും തമ്മിൽ വിശ്വാസപരമായ ബന്ധം കെട്ടിപ്പടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണസംവിധാനം, സമൂഹാധിഷ്ഠിതമായ പോലീസിംഗ്, ദ്രുത പ്രതികരണം, സംവേദനക്ഷമതയുള്ള പൊതുഭരണം എന്നിവ സുരക്ഷിതവും പുരോഗമനപരവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.

പോസിറ്റീവും സൃഷ്ടിപരവുമായ പത്രപ്രവർത്തനത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, സമൂഹത്തിൽ അർത്ഥവത്തായ പോസിറ്റീവ് സ്വാധീനം ചെലുത്തിയ നേതൃത്വത്തിന്റെയും പ്രകടനത്തിന്റെയും ഭരണാധികാരികളുടെയും പൊതുപ്രവർത്തകരുടെയും പ്രവർത്തനങ്ങളെ അംഗീകരിക്കാനും ഉയർത്തിക്കാട്ടാനും ഫെയിം ഇന്ത്യ ശ്രമിക്കുന്നുവെന്ന് എഡിറ്റർ ധീരജ് കുമാർ പറഞ്ഞു. മികച്ച പോലീസ് നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത് ഈ തുടർച്ചയായ സംരംഭത്തിന്റെ ഭാഗമാണ്.

രാജ്യത്തുടനീളമുള്ള നിരവധി ജില്ലാ പോലീസ് മേധാവികളും പോലീസ് യൂണിറ്റുകളുടെ തലവന്മാരും ക്രമസമാധാന, പൊതുസുരക്ഷാ ചുമതലകൾ നിർവഹിച്ചു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ഇത്രയും വിശാലമായ ഒരു കൂട്ടത്തിൽ നിന്ന് 100 ഉദ്യോഗസ്ഥരെ മാത്രം തിരിച്ചറിയുക എന്നത് വെല്ലുവിളി നിറഞ്ഞതും ബഹുതലങ്ങളുള്ളതുമായ ഒരു പ്രക്രിയയായിരുന്നു.

സർവേയുടെ ആദ്യ ഘട്ടത്തിൽ, ലഭ്യമായ ഔദ്യോഗിക ഡാറ്റ, ഭരണ സ്രോതസ്സുകൾ, മാധ്യമ റിപ്പോർട്ടുകൾ, വിദഗ്ദ്ധാഭിപ്രായം, പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ, മേഖലയിൽ നിന്നുള്ള ഫീഡ്‌ബാക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ ഫെയിം ഇന്ത്യയും ഏഷ്യ പോസ്റ്റും 100 പ്രമുഖ പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുകയായിരുന്നു.  കുറ്റകൃത്യ നിയന്ത്രണം, ക്രമസമാധാന പുരോഗതി, പൗരസൗഹൃദ പോലീസിംഗ്, ദീർഘവീക്ഷണമുള്ള നേതൃത്വവും നവീകരണവും, ഉത്തരവാദിത്തവും സുതാര്യവുമായ പ്രവർത്തന ശൈലി, തീരുമാനമെടുക്കാനുള്ള കഴിവ്, ജാഗ്രതയും പ്രതിസന്ധി മാനേജ്മെന്റും, പരസ്പര കഴിവുകളും പൊതുജന ബന്ധങ്ങളും, വിവിധ മേഖലകളിൽ നിന്നുള്ള വിവരമുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകൾ, മാധ്യമങ്ങളുടെയും പൊതു പ്രതിച്ഛായയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തൽ പ്രധാന മാനദണ്ഡങ്ങൾ പരിഗണിച്ചു.

ഈ മാനദണ്ഡങ്ങൾക്കനുസൃതമായി വിശദമായ വിലയിരുത്തൽ നടത്തിയ ശേഷം, തിരഞ്ഞെടുത്ത 100 ഉദ്യോഗസ്ഥരെ സംസ്ഥാന, ഐപിഎസ് കേഡർ തിരിച്ചുള്ള അടിസ്ഥാനത്തിൽ പരിശോധനകൾക്ക് വിധേയമാക്കി. മികച്ച ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക മാത്രമല്ല, രാജ്യത്തുടനീളമുള്ള ഫലപ്രദമായ പോലീസ് നേതൃത്വത്തിന്റെയും പൗരാധിഷ്ഠിത പോലീസിംഗിന്റെയും വിജയകരമായ മാതൃകകൾ എടുത്തുകാണിക്കുക കൂടിയാണ് സർവേയുടെ ലക്ഷ്യം.

സർവേ ഒരു തുടർച്ചയായ പ്രക്രിയയാണെന്നും ഉദ്യോഗസ്ഥരുടെ പ്രകടനവും പൊതു സേവന റെക്കോർഡും വിലയിരുത്തലിൽ തുടരുമെന്നും ഫെയിം ഇന്ത്യ മാനേജിംഗ് എഡിറ്റർ അനിൽ സിംഗ് പറഞ്ഞു. പഠനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ, തിരഞ്ഞെടുക്കപ്പെട്ട 100 ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ത്യയിലെ മികച്ച 25 പോലീസ് മേധാവികളുടെ ഒരു പ്രത്യേക പട്ടിക തയ്യാറാക്കി ഫെയിം ഇന്ത്യയുടെ വരാനിരിക്കുന്ന ലക്കത്തിൽ പ്രസിദ്ധീകരിക്കും. മികച്ച 25 ഉദ്യോഗസ്ഥരെ പ്രത്യേകം ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംസി റോഡിൽ പന്തളം മാന്തുക റീത്ത് പള്ളി ജംക്ഷനിൽ വാഹനാപകടം.
കാറും ബൈക്കും ഓട്ടോയും അപകടത്തിൽപ്പെട്ടു. അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മാന്തുക സ്വദേശി ജിജോ മോൻ (32) മരിച്ചു.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണ് വിട്ട് എതിർ ദിശയിൽ വന്ന സ്‌കൂട്ടിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രികർക്കും പരിക്കേറ്റു.
കാർ ഡ്രൈവർക്കും അപകടത്തിൽ പരിക്കേറ്റു.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം
എല്ലാവരും വേഗം ഒന്ന് ഷെയർ ചെയ്യണേ...
ആലപ്പുഴയിൽ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല...𝟯𝟮 ലക്ഷം രൂപ സ്വന്തം നിലയിൽ കടമായി നൽകി കേന്ദ്ര മന്ത്രി സുരേഷ് ഗോപി...|PRIME NEWS KERALA <nis:link nis:type=tag nis:id=sureshgopi nis:value=SureshGopi nis:enabled=true nis:link/>
ഓണം മഴയിൽ കുതിരും; ഇന്ന് മുതല്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യത; ന്യൂന മര്‍ദ്ദവും ചക്രവാതച്ചുഴിയും
കോന്നി വകയാറിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലും പോസ്റ്റിലും ഇടിച്ചു കയറി; സിസിടിവി ദൃശ്യങ്ങൾ|PRIME NEWS KERALA <nis:link nis:type=tag nis:id=accident nis:value=accident nis:enabled=true nis:link/> <nis:link nis:type=tag nis:id=accidentnews nis:value=AccidentNews nis:enabled=true nis:link/>  <nis:link nis:type=tag nis:id=konni nis:value=konni nis:enabled=true nis:link/>
സർക്കാർ കലാകാരന്മാർക്കൊപ്പമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്|PRIME NEWS KERALA
ഭാര്യയോട് ബന്ധമുണ്ടെന്ന സംശയം ;  സുഹൃത്തിനെ പന്തളം ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചു ..പ്രതി അറസ്റ്റിലായി പന്തളം കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48) ആണ് പന്തളം പോലീസിന്റെ പിടിയിലായത്|PRIME NEWS KERALA
ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ: മന്ത്രി മോൻസ് ജോസഫ്|PRIME NEWS KERALA
ചെങ്ങന്നൂർ കോടുകുളഞ്ഞി തയ്യിൽ പടി ജംഗ്ഷനിൽ കാർ  നിയന്ത്രണം വിട്ട് വെള്ളത്തിൽ  വീണു ; ആർക്കും പരിക്കില്ല|PRIME NEWS KERALA
കാണണോ, നിന്നെ ഞാൻ പൂട്ടിക്കും..."; വാഹനം നടുറോഡിൽ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതതിന് മദ്യപിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ആര്യങ്കാവ് പഞ്ചായത്തംഗം മനു മത്തായി |PRIME NEWS KERALA
ഓണാഘോഷത്തിനെത്തിയ കാറില്‍ MDMA; എക്‌സൈസിനെ കണ്ട് ഇറങ്ങിയോടി വിദ്യാര്‍ഥികള്‍|PRIME NEWS KERALA  <nis:link nis:type=tag nis:id=#mdmacase nis:value=#MDMACase nis:enabled=true nis:link/> <nis:link nis:type=tag nis:id=kondotty nis:value=kondotty nis:enabled=true nis:link/>
Video 13
"അന്വേഷണത്തിനിടയിൽ ഞാൻ അഭിപ്രായം പറയുന്നത് അനൗചിത്യമാണ്" മുഖ്യമന്ത്രി വി .ഡി .സതീശൻ |PRIME NEWS KERALA  <nis:link nis:type=tag nis:id=vdsatheesan nis:value=VDSatheesan nis:enabled=true nis:link/> <nis:link nis:type=tag nis:id=keralacm nis:value=KeralaCM nis:enabled=true nis:link/> <nis:link nis:type=tag nis:id=veenavijayan nis:value=veenavijayan nis:enabled=true nis:link/> <nis:link nis:type=tag nis:id=veenavijayancontroversy nis:value=veenavijayancontroversy nis:enabled=true nis:link/> <nis:link nis:type=tag nis:id=enforcementdirectorate nis:value=EnforcementDirectorate nis:enabled=true nis:link/>
24 മണിക്കൂറിനുള്ളിൽ കൊലക്കേസിന്റെ ചുരുളഴിച്ച് കോയിപ്പുറം പോലീസ്

  75 വയസ്സുള്ള പൊന്നമ്മ തോമസ് എന്ന വയോധികയുടെ മൃതശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശത്തിൽ നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം. 
         ഫോൺ സന്ദേശം ലഭിച്ച ഉടനെ ആശുപത്രിയിലെത്തി മൃതശരീരം കണ്ട  കോയിപ്പുറം എസ് ഐ പങ്കജ് കൃഷ്ണ , കോയിപ്പുറത്തിന്റെ ചാർജ് ഉള്ള കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി, എന്നിവർക്ക് ആദ്യം തന്നെ മൃതദേഹത്തിൽ ചില അസ്വാഭാവികകൾ തോന്നി.
     വിവരങ്ങൾ ഒട്ടും താമസിയാതെ തിരുവല്ല DySP സന്തോഷ്‌ PR നെയും ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS നെയും അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഉടൻതന്നെ ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവല്ല ഡിവൈഎസ്പി PR സന്തോഷിന് ആയിരുന്നു മേൽനോട്ട ചുമതല. സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി  , S I പങ്കജ് വി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് ,  പോസ്റ്റുമോർട്ടം നടപടികൾ കൃത്യതയോടെ പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് പോലീസ് സർജൻ ഡോക്ടർ അശ്വതി ആയിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനയിൽ ലഭിച്ച വിവരങ്ങൾ കേസിൽ വളരെ നിർണായകമായി. മൃതദേഹം ഇൻക്വസ്റ്റ് പരിശോധന നടത്തിയ വേളയിൽ തന്നെ ഇത് ഒരു കൊലപാതമാകാനുള്ള സാധ്യതയുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത് എങ്കിലും , സംശയങ്ങളും ലഭിച്ച തെളിവുകളും ഏകദേശം സാമ്യമുള്ളവ ആയിരുന്നു.
          മരണപ്പെട്ട പൊന്നമ്മ തോമസിനോട് ഒപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസ്  (37) ലേക്ക് അന്വേഷണം എത്തിച്ചേർന്നു. ഇയാളോടൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശി റിൻസി മോൾ (37) നെയും കൂടുതൽ ചോദ്യം ചെയ്തപ്പോൾ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് ലഭിച്ചത്.
      ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പം ആണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. 
         ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. 
 അങ്ങനെ ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ന്റെ നേതൃത്വത്തിൽ തിരുവല്ല ഡിവൈഎസ്പി സന്തോഷ് PR , സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി  , S I പങ്കജ് വി കൃഷ്ണ എന്നിവരുടെ അന്വേഷണ മികവിൽ  ഒരു സാധാരണ അസ്വാഭാവിക മരണം മാത്രമായിപ്പോകുമായിരുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
        സ്വന്തം അമ്മയെ ചവിട്ടിയും ഇടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര എന്ന സ്ഥലത്ത് കാഞ്ഞിരം നിൽക്കുന്നതിൽ വീട്ടിൽ ടിജോ തോമസ് (37) ഇയാളോടൊപ്പം താമസിച്ചു വന്നിരുന്ന
 കൊല്ലം ജില്ലയിൽ ശക്തികുളങ്ങര കാവനാട് സ്വദേശി കിണറുവിള വടക്കേതിൽ വീട്ടിൽ റിൻസി മോൾ  (37) എന്നിവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
          SCPO മാരായ ഷെബാന അഹമ്മദ് ,   സുരേഷ് ,  വിപിൻരാജ് , അഭിലാഷ് CPO മാരായ  മനൂപ് ,  അനന്തു ,  രഞ്ജിത് , സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണസംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പോലീസ് മേധാവി അഭിനന്ദിച്ചു.
ഓണത്തോടനുബന്ധിച്ച് അടൂർ നഗരസഭ ഹെൽത്ത് വിഭാഗം അടൂർ ബൈപ്പാസിലെ ഹോട്ടലുകളിൽ
നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.

ഫിൽ ഫിൽ ഹോട്ടൽ, തബാദ്, പ്ലേറ്റ്സ് ബൈനേഹ,പറക്കൻസ്, റെഡ് റ്റി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ എണ്ണയും മറ്റ് ഭക്ഷണപദാർത്ഥങ്ങളും പിടികൂടിയത്.
കറുത്തിരുണ്ട 45 ലിറ്റർ പഴകിയ എണ്ണ, വിവിധ തരം പഴകിയ ചിക്കൻ, ന്യൂഡിൽസ് ,മുട്ട, കാലാവധി കഴിഞ്ഞ കുപ്പൂസ് എന്നിവയാണ് പിടിച്ചെടുത്തത്. റെയിഡിന് ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർ എ സ്.സിനി, പബ്ലിക് ഹെൽത്ത് ഇൻ സ്പെക്ടർമാരായ കവിത, മിനി,അഷ്ന, അമൽ മറ്റ് ജീവനക്കാരായ മാത്യൂസ്, ദിലീ പ്,യോഹന്നാൻ,അനീഷ്, ജുബിൻ എന്നിവർ നേതൃത്വം നല്കി.
ഓണ തിരക്കേറിയതോടെ മോശം ഭക്ഷണങ്ങൾ നഗരത്തിലെ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ സാധ്യത മനസിലാക്കിയാണ് റെയ്ഡ് നട ത്തിയത്.അടൂർനഗരത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നത് ബൈപ്പാസിലാണ്.ഒരു പക്ഷെ ജില്ലയിൽ തന്നെ
ഹോട്ടലുകൾ ഉള്ളത് അടൂരിലാണെന്ന് പറയേണ്ടി വരും. നെല്ലിമൂട്ടിപ്പടി മുതൽ
ഹൈസ്കൂൾ ജംഗ്ഷൻ വരെ നിര
നിരയായാണ് ഹൊട്ടലുകൾ സ്ഥിതി ചെയ്യുന്നത്. രാത്രി കാലങ്ങളിലാണ് ' ഇവിടെ തിരക്കേറെയും.
കഴിഞ്ഞാഴ്ചയിലും നഗരത്തിൽ റെയ്ഡ് നടത്തി മോശം ഭക്ഷണങ്ങൾ പിടികൂടിയിരുന്നു.
ഭാര്യയോട് ബന്ധമെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ

ഭാര്യയോട് ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ പന്തളം ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചയാൾ പന്തളം പോലീസിന്റെ പിടിയിലായി. പന്തളം കുളനട സ്വദേശി അയ്യന്തി ഉന്നതിയിൽ അജി ഭവനം വീട്ടിൽ രാജേഷ് രാജപ്പൻ (48)  ആണ് പന്തളം പോലീസിന്റെ പിടിയിലായത്. 
       പതിനെട്ടാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ആ പന്തളം ടൗണിലെ ബാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന പ്രതിയുടെ സുഹൃത്തായ ആങ്ങമൂഴി സ്വദേശിയെയാണ് പ്രതി മാരകായുധം ഉപയോഗിച്ച് തലയിൽ വെട്ടി പരിക്കേൽപ്പിച്ചത്.
         കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് അന്വേഷണം നടത്തി ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പ്, SHO എബിൻ പ്രസാദ്,പോലീസ് ഉദ്യോഗസ്ഥരായ അജീഷ്,അൻവർഷ എസ് ,നിയാസ് എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അടൂരിന്റെ വിവിധ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിൽ വ്യാപകമായ പരിശോധനകൾ നടത്തി

ഓപ്പറേഷൻ ശുദ്ധി
സംസ്ഥാന എക്സൈസ് വകുപ്പിന്റെ  ആഭിമുഖ്യത്തിൽ മയക്കു മരുന്ന് കടത്തിനെതിരെ ആരംഭിച്ച ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്തെ കള്ളുഷാപ്പുകളിൽ കൂടി ശുദ്ധമായ കള്ളും ഭക്ഷണപദാർത്ഥങ്ങളും വില്പന നടത്തുന്നു എന്ന് ഉറപ്പാക്കുന്നതിനു വേണ്ടി  ഓപ്പറേഷൻ ശുദ്ധി എന്ന പേരിൽ ആരംഭിച്ച പരിശോധനകളുടെ ഭാഗമായി അടൂർ എക്സൈസ് റേഞ്ച് ഓഫീസും ഭക്ഷ്യസുരക്ഷ വകുപ്പും ചേർന്ന് അടൂരിന്റെ വിവിധ ഭാഗങ്ങളിലെ കള്ളുഷാപ്പുകളിൽ വ്യാപകമായ പരിശോധനകൾ നടത്തി. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിലും , സൂക്ഷിച്ച് വെയ്ക്കുന്ന ഇടങ്ങളിലും ന്യൂനതകൾ കണ്ടെത്തിയതിന്  ഭക്ഷ്യ സുരക്ഷാ വകുപ്പ് കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയിട്ടുള്ളതും വരും ദിനങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസർ ശ്രീ അസീം , അടൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എസ് ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റെജി കെ, പ്രിവൻ്റീവ് ഓഫീസർ വി രതീഷ്, സിവിൽ എക്സൈസ് ഓഫീസർ രാഹുൽ സാഗർ എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിൽ ബാർ ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും റയിഡുകൾ തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും, എക്സൈസ് വകുപ്പും അറിയിച്ചു.
Video 19
അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 29 വർഷം കഠിനതടവും 1,36,000 രൂപ പിഴയും

       പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. പന്തളം വില്ലേജിൽ തോന്നല്ലൂർ എന്ന സ്ഥലത്ത് പുതിയയ്യത്തു കിഴക്കേതിൽ അനീഷ് (വയസ്സ് 40) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് T ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും കുറ്റക്കാരൻ എന്ന് കണ്ടെത്തി 29 വർഷം കഠിന തടവിനും 1, 36,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
         2024 ജൂൺ മാസത്തിനും 2025 ആഗസ്റ്റ് മാസത്തിനും ഇടയിലുള്ള സമയങ്ങളിൽ പല ദിവസങ്ങളിലായി ഈ  കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ച് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്.
        പന്തളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO ആയിരുന്ന T D പ്രജീഷ് ആണ് F I R രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്‌പെക്ടർ SHO പ്രജീഷ് TD, SI അനീഷ് ഏബ്രഹാം, ASI ഷൈൻ ബി, SCPO അൻവർഷ എസ്. എന്നിവരാണ് ഈ കേസിന്റെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
         കേസിന്റെ വിചാരണ വേളയിൽ  പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 15 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു . പ്രതി ഭാഗത്ത് നിന്നും 4 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി.
 കോടതി നടപടികൾ കോർട്ട് ലൈസൻസ് ഓഫീസർ ASI ദീപാ കുമാരിയാണ് ഏകോപിപ്പിച്ചത്.
  പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കിൽ ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
ബൈക്കിൽ മദ്യപിച്ച് എത്തിയ യുവാവ് പൊലീസിന് നേരെ  തെറിവിളി   |PRIME NEWS KERALA
വടകര MDMA കേസ്: “തെറ്റ് ചെയ്തിട്ടില്ല, കേസിൽ പെട്ടുപോയതാണ്” കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുത്” |PRIME NEWS KERALA <nis:link nis:type=tag nis:id=mdmacase nis:value=MDMACase nis:enabled=true nis:link/> <nis:link nis:type=tag nis:id=vadakara nis:value=vadakara nis:enabled=true nis:link/> <nis:link nis:type=tag nis:id=drugcases nis:value=DrugCases nis:enabled=true nis:link/>
കൊല്ലം കല്ലുംതായം റെയിൽവെ ക്രോസ്സിൽഗേറ്റ് കീപ്പറുടെ അനാസ്ഥ;  യാത്രക്കാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി|PRIME NEWS KERALA
രാജീവ് ഗാന്ധിയുടെ  ജന്മവാർഷിക ദിനത്തിൽ വീർഭൂമിയിൽ ആദരമർപ്പിച്ച്  രമേശ് ചെന്നിത്തല |PRIME NEWS KERALA <nis:link nis:type=tag nis:id=rajeevgandhi nis:value=RajeevGandhi nis:enabled=true nis:link/> <nis:link nis:type=tag nis:id=rameshchennithala nis:value=RameshChennithala nis:enabled=true nis:link/>