കണ്ണൂർ: 15 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡന ത്തിന് ഇരയാക്കിയ കേസിൽ 69 കാരനായ സി. മോഹനന് 33 വർഷം തടവിനും 31,000 രൂപ പിഴയും കണ്ണൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എം. ടി. ജലജ റാണി ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 7 മാസം കൂടി തടവ് അനുഭവിക്കുവാനും വിധിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് ശിക്ഷ വിധി പറഞ്ഞത്.2018 ഏപ്രിൽ 26നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ ജനന തീയതി തിരുത്തുന്നതിനായി സമീപിച്ചപ്പോൾ, മുരിങ്ങേരി ആലക്കൽ റോഡിലെ മോഹനന്റെ സ്ഥാപനത്തിൽ വെച്ച് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കുക യായിരുന്നു.