പട്ടിക്കാട് ലാലീസ് ഫുഡ് ആൻ്റ് ഫൺ ഹോട്ടൽ ഉടമ കെ.പി ഔസേപ്പ്, മകൻ പോൾ ജോസഫ്, ഹോട്ടൽ ജീവനക്കാർ എന്നിവരാണ് പീച്ചി പോലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായത്. 2023 മേയ് 24-നായിരുന്നു സംഭവം. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടർന്ന് പീച്ചി എസ്.ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ഒന്നര വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സിസിടിവി ദൃശ്യം ഔസേപ്പ് നേടിയെടുത്തത്.